Site iconSite icon Janayugom Online

അംഹാര മേഖലയില്‍ എത്യോപന്‍ സൈനികരുടെ ക്രൂരത

എത്യോപ്യയിലെ അംഹാര മേഖലയില്‍ സൈനികര്‍ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. സൈന്യം എഴുപതോളം പേരെ കൊലപ്പെടുത്തുകയും സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്ന് നിരവധി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് കിഴക്കന്‍ എത്യോപ്യയിലെ ഗ്രാമപ്രദേശമായ മാജേതെയില്‍ സൈനികരും പ്രദേശവാസികളും തമ്മിലുണ്ടായ കലാപത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് നാലുമുതല്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish sum­ma­ry; Bru­tal­i­ty of Ethiopi­an sol­diers in Amhara region

you may also like this video;

Exit mobile version