Site iconSite icon Janayugom Online

ഗ്വാട്ടിമാലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 15 മരണം

പടിഞ്ഞാറൻ ഗ്വാട്ടിമാലയിലെ ഇന്റർ-അമേരിക്കൻ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക ഫയർഫോഴ്സ് വക്താവ് ലിയാൻഡ്രോ അമാഡോ അറിയിച്ചു. മൂടൽമഞ്ഞ് കാഴ്ചപരിധി കുറച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ അഗാധമായ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 19 പേരെയും സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗ്വാട്ടിമാല അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

Exit mobile version