Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങൾ പകര്‍ത്തിയ സംഭവത്തില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈകികോടതി തിങ്കളാഴ്ച വിധി പറയും. കൂടുതൽ സാക്ഷികളെ കേസിൽ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻറെ ഹർജികളിലാണ് വിധി. കഴിഞ്ഞ ദിവസം വിധി പറയാൻ മാറ്റിയിരുന്നു.പൂർണമായ പുനരന്വേഷണം അനുവദിക്കണം, സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. 

തുടരന്വേഷണം ഭാഗികമായേ അനുവദിച്ചിട്ടുള്ളൂ എന്നാണ് പ്രോസിക്യൂഷൻ്റെ വാദം. അതേസമയം പ്രോസിക്യൂഷൻ്റെ ആവശ്യങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നില്ലന്നാണ് മറ്റൊരു ആരോപണം. പുതിയ സാക്ഷികളെയും പഴയ സാക്ഷികളിൽ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രാസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.പ്രോസിക്യൂഷൻ്റെ ചില ചോദ്യങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ തുടരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി വിധി നിർണ്ണായകമാകും. 

ENGLISH SUMMARY: Case of assault on actress; The High Court will rule on the gov­ern­men­t’s appeal on Monday
You may also like this video

Exit mobile version