Site icon Janayugom Online

സംവരണവിരുദ്ധ ചോദ്യങ്ങളുമായി ജാതി വിവേചന സര്‍വേ

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഐഐടി ‍ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ആരംഭിച്ച ജാതി വിവേചന സര്‍വേ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ ബോര്‍ഡ് ഓഫ് സ്റ്റുഡന്റ് പബ്ലിക്കേഷൻസ് (ബിഎസ്‌പി)ആസൂത്രണം ചെയ്ത സര്‍വേയാണ് നിര്‍ത്തിവച്ചത്.

പട്ടിക ജാതി/ പട്ടിക വര്‍ഗ സെല്ലുമായി സര്‍വേ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നില്ല. സര്‍വേയിലെ ചോദ്യങ്ങള്‍ പക്ഷപാതപരമാണെന്നും സംവരണ വിരുദ്ധമാണെന്നും ആക്ഷേപങ്ങളുയര്‍ന്നിരുന്നു. രസതന്ത്ര വിഭാഗത്തിലെ പ്രൊ. ഗൗരവ് ഗോയലാണ് സര്‍വേക്ക് നേതൃത്വം നല്‍കിയിരുന്നത്. ഗൂഗിള്‍ ഫോമായി വിതരണം ചെയ്ത സര്‍വേയില്‍ 45 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് ആയുഷ് ആഷ്ന എന്ന ബിടെക് ഗണിതശാസ്ത്ര, കമ്പ്യൂട്ടിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ഈ മാസം അതേ ഡിപ്പാര്‍ട്ട്മെന്റിലെ അനില്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തു.

Eng­lish sum­ma­ry; Caste dis­crim­i­na­tion sur­vey with anti-reser­va­tion questions

you may also like this video;

Exit mobile version