Site icon Janayugom Online

സിദ്ധരാമയുടെ ഭരണകാലത്ത് കര്‍ണാടകത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടതായി മുഖ്യമന്ത്രി ബസവരാജബൊമ്മ

കർണാടകയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടരും സംസ്ഥാനത്തെ കടക്കെണിയിലേക്ക്തള്ളിവിട്ടതായി മുഖ്യമന്ത്രി ബസവരാജബൊമ്മ ആരോപിച്ചു. സിദ്ധരാമ ഇപ്പോള്‍ പ്രതിപക്ഷനേതാവാണ്. സിദ്ധരാമയ്യ തന്റെ ഭരണകാലത്ത് സംസ്ഥാനത്തെ പരമാവധി വായ്പയിൽ മുക്കിയതായും ബസവരാജ് ബൊമ്മൈ അവകാശപ്പെട്ടു.

കർണാടകയുടെ ചരിത്രത്തിൽ, അഞ്ച് വർഷം മുഖ്യമന്ത്രിയായിരിക്കെ ഏറ്റവും കൂടുതൽ വായ്പ എടുത്തതിന്റെ ക്രെഡിറ്റ് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുണ്ടെന്ന് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.മുൻവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രവൃത്തികളുടെ 10 ശതമാനം മാത്രമാണ് നടപ്പാക്കിയതെന്നും സംസ്ഥാനത്തിന്റെ കടമെടുത്തത് 3 ലക്ഷം കോടിയിലെത്തിയെന്നുമുള്ള സിദ്ധരാമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ ഡോ ജി പരമേശ്വറിനെ മാറ്റിനിർത്തിയതിലുള്ള അതൃപ്തി സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് സംസാരിക്കവെ, കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് ബൊമ്മൈ പറഞ്ഞു.പക്ഷേ, ഡോക്ടർ പരമേശ്വര് വളരെ ബുദ്ധിമാനും എല്ലാം അറിയുന്നവനുമാണ്. അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ, അവർ അത് മനസ്സിലാക്കണമെന്നും ബൊമ്മ കൂട്ടിചേര്‍ത്തു.

സംസ്ഥാനത്തുടനീളം കോൺഗ്രസ് അനുകൂല തരംഗമുണ്ടെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ‚അവരുടെ എംഎൽഎമാരെ ആദ്യം സംരക്ഷിക്കട്ടെയെന്ന് ബൊമ്മ അഭിപ്രായപ്പെട്ടു.കാർക്കളയിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്ക് ആവശ്യപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഊർജ്ജ മന്ത്രി വി സുനിൽ കുമാറാണ് കഴിഞ്ഞ മൂന്ന് തവണയായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതെന്നും ബൊമ്മ പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Basavara­jabom­ma said Kar­nata­ka was pushed into debt trap dur­ing Sid­dara­ma­iah’s rule

You may also like this video:

Exit mobile version