ഗുജറാത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടുജോലിക്കാരി ക്രൂരമായി മർദ്ദിച്ചു . ഗുജറാത്തിലെ സൂറത്തിലാണ് സംഭവം . മർദ്ദനത്തെ തുടർന്ന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൂറത്തിലെ രന്ദർ പാലൻപൂർ പാട്യയിലാണ് കുടുംബം താമസിക്കുന്നത്. ജോലിക്കാരി കോമൾ ചന്ദേല്‍ക്കർ മൂന്ന് മാസം മുമ്പാണ് ജോലിക്ക് കയറിയതെന്ന് കുഞ്ഞിന്റെ മുത്തശ്ശി കലാബെൻ പട്ടേൽ പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ജോലിയുള്ളവരാണ് . കുട്ടിയെ നോക്കാനായാണ് അവർ വീട്ടുജോലിക്കാരിയെ നിയമിച്ചത് . മാതാപിതാക്കൾ പോയി കഴിയുമ്പോൾ കുഞ്ഞ് കരയുന്നത് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ദമ്പതികൾ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ക്രൂരദൃശ്യങ്ങൾ പതിഞ്ഞത് . വീഡിയോയിൽ, ജോലിക്കാരി കുട്ടിയുടെ തല കട്ടിലിൽ ആവർത്തിച്ച് അടിക്കുന്നത് കാണാം. കുഞ്ഞിന്റെ മുഖത്ത് നിഷ്കരുണം അടിക്കുന്നതും കാണാം. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും യുവതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
English Summary: After the parents leave, the maid beats the baby: CCTV footage of the head hitting the bed; Seriously injured nephew hospitalized
You may like this video also