Site iconSite icon Janayugom Online

രാജ്യത്ത് ശൈശവ വിവാഹങ്ങൾ വർധിക്കുന്നു; പൊതുതാൽപര്യ ഹർജി വിധി പറയാനായി സുപ്രീം കോടതി മാറ്റിവെച്ചു

child marriagechild marriage

രാജ്യത്ത് ശൈശവവിവാഹങ്ങൾ വർധിച്ചുവരികയാണെന്നാരോപിച്ച് എൻജിഒ സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചത്. ഹര്‍ജിയില്‍ കോടതി ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയാനായി മാറ്റിയത്. 

രാജ്യത്ത് ശൈശവ വിവാഹങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അവകാശപ്പെട്ടു. അതേസമയം ശൈശവ വിവാഹ നിരോധന നിയമം നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ ശിശു വികസന മന്ത്രാലയത്തോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കേസില്‍ വിധി പറയുന്നത്.

Eng­lish Sum­ma­ry: Child mar­riages are on the rise in the coun­try; The Supreme Court adjourned the PIL for judgement

You may also like this video

Exit mobile version