Site iconSite icon Janayugom Online

ചിത്രശലഭങ്ങളുടെ വീട്

ർണപതംഗങ്ങളേ
പാറുക നിങ്ങളെൻ
പൂക്കാനിലാവിന്റെ
കൊമ്പിൽ ഇരുളെത്താ
കിനാവിന്റെ തോപ്പിൽ
തീവ്രമായാശിച്ചു പോയി
ഞാൻ നിങ്ങളെൻ
തളിരിലത്തുമ്പിലായ്
തപസേറെ ചെയ്തു
തിളങ്ങീടുവാൻ
അജ്ഞാനമാകും പടം
പൊഴിച്ചങ്ങനെ ശുദ്ധതയാർന്നു
നിറഞ്ഞിടുവാൻ
ബോധോദയങ്ങൾ തൻ
വെൺമയിലങ്ങനെ
തേൻ തേടി നീളെ പറന്നീടുവാൻ
മന്ദമീ മാരുതൻ
കാതിലോതുന്നൊരാ
പാട്ടൊന്നു കേട്ടു
വിലസീടുവാൻ
മണ്ണിലെ താരകൾ
നിങ്ങളൊരുക്കുന്നു
മാണിക്യക്കൂടായ് മനസകത്തെ
ക്ഷണികമെന്നാകിലും
ഒളിവീശിയരുളുക
മങ്ങാത്ത മായികവാസന്ത
സ്വപ്നങ്ങളെ

Exit mobile version