വർണപതംഗങ്ങളേ
പാറുക നിങ്ങളെൻ
പൂക്കാനിലാവിന്റെ
കൊമ്പിൽ ഇരുളെത്താ
കിനാവിന്റെ തോപ്പിൽ
തീവ്രമായാശിച്ചു പോയി
ഞാൻ നിങ്ങളെൻ
തളിരിലത്തുമ്പിലായ്
തപസേറെ ചെയ്തു
തിളങ്ങീടുവാൻ
അജ്ഞാനമാകും പടം
പൊഴിച്ചങ്ങനെ ശുദ്ധതയാർന്നു
നിറഞ്ഞിടുവാൻ
ബോധോദയങ്ങൾ തൻ
വെൺമയിലങ്ങനെ
തേൻ തേടി നീളെ പറന്നീടുവാൻ
മന്ദമീ മാരുതൻ
കാതിലോതുന്നൊരാ
പാട്ടൊന്നു കേട്ടു
വിലസീടുവാൻ
മണ്ണിലെ താരകൾ
നിങ്ങളൊരുക്കുന്നു
മാണിക്യക്കൂടായ് മനസകത്തെ
ക്ഷണികമെന്നാകിലും
ഒളിവീശിയരുളുക
മങ്ങാത്ത മായികവാസന്ത
സ്വപ്നങ്ങളെ
ചിത്രശലഭങ്ങളുടെ വീട്

