Site iconSite icon Janayugom Online

കോളജ് വിദ്യാര്‍ത്ഥിനിയുടെ ഹണിട്രാപ്പ് ; 72കാരന്‍ ആത്മഹത്യ ചെയ്തു

കോളജ് വിദ്യാര്‍ത്ഥിനിയുമായുള്ള സെക്സ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ 72കാരന്‍ ആത്മഹത്യ ചെയ്തു. അസമിലെ ജോര്‍ഹട്ട് ജില്ലയിലെ ധേകേലിയ ഗ്രാമത്തിലാണ് സംഭവം.

ജോഹര്‍ട്ടിലെ ഒരു കോളജില്‍ പഠിക്കുന്ന ദര്‍ശന ഭരാലി എന്ന പെണ്‍കുട്ടിയാണ് വയോധികനെ ട്രാപ്പില്‍ കുടുക്കിയത്. അച്ഛനും, അമ്മയും വീട്ടിലില്ലാത്ത തക്കത്തിലാണ് അയാളെ വീട്ടിലെക്ക് വിളിച്ചു വരുത്തിയാണ് സംഭവം നടന്നതെന്നു നാട്ടുകാര്‍ പറയുന്നു.

ബര്‍ത എന്നാണ് അവള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ബാര്‍ ഡ്യൂട്ട്എന്നതിന്‍റെ ഹൃസ്വരൂപമാണ്. അച്ഛന്‍റെജേഷ്ഠന്‍ എന്ന പദമാണ്. അയാള്‍ വളരെ സാധുവായമനുഷ്യനായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. ആത്മഹത്യചെയ്യുന്നതിനുമുമ്പ് പെണ്‍കുട്ടി തന്നെ കുടുക്കിയതായിട്ട് അയാള്‍ അയല്‍വാസികളായ ചിലരോട് പറഞ്ഞിരുന്നു.

അവള്‍ വിളിച്ചുവീട്ടില്‍ ചെന്നപ്പോള്‍ തലവേദനയാണെന്നു പറഞ്ഞു. ഉടന്‍ തന്നെ പെണ്‍കുട്ടി തന്‍റെ അച്ഛന്‍റെ ഗുളികയാണെന്നു പറഞ്ഞ് ഒരു ഗുളിക തന്നു . പിന്നെ എന്തുസംഭവിച്ചു എന്നറിയില്ലെന്നും അയാള്‍ അവല്‍വസികളോട് പറഞ്ഞു.വയോധികൻ അറിയാതെ പെൺകുട്ടി വിഡിയോ പകർത്തുകയും പിന്നീട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജോർഹട്ടിലെ ആളുകൾക്കിടയിൽ വിഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികൻ ആത്മഹത്യ ചെയ്യുകയായിരുന്നു. 

വീഡിയോ അദ്ദേഹത്തിനും,കുടുംബത്തിനും വലിയ നാണക്കേടാണ് വരുത്തിയത്.പ്രദേശത്തെ മറ്റ് പുരുഷന്മാരുമൊത്തുള്ള പെൺകുട്ടിയുടെ മറ്റ് നിരവധി സെക്‌സ് വീഡിയോകളും പുറത്തുവന്നു. വാസ്തവത്തിൽ, അടുത്തിടെ ഒരു കോളേജ് ആൺകുട്ടിയുമായി അത്തരമൊരു വീഡിയോ പുറത്തുവന്നപ്പോൾ, അയാൾ രഹസ്യമായി വീഡിയോ നിർമ്മിച്ചുവെന്നാരോപിച്ച് പെൺകുട്ടി അവനെതിരെ പരാതി നൽകിയിരുന്നു.

എന്നാൽ ഇത് നിഷേധിച്ച് പെൺകുട്ടി തന്നെ കുടുക്കിയതാണെന്നും അവൾ വീഡിയോ ചെയ്തതാണെന്നും കുട്ടി പറഞ്ഞു. മരിച്ചയാളുടെ വീഡിയോയ്ക്ക് ശേഷം, ആൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. പെൺകുട്ടി മുമ്പ് നിരവധി പുരുഷന്മാരെ കുടുക്കിയതായും അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അവരുടെ സ്വകാര്യ വീഡിയോകൾ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.

അശ്ലീല സൈറ്റുകളിൽ നിന്ന് പണം സമ്പാദിക്കാനാണ് യുവതി ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് ആരോപണം. എന്നിരുന്നാലും, പെൺകുട്ടിക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിയില്ലെന്നും അവൾക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും ചില ഗ്രാമീണർ ആരോപിച്ചു.പ്രതി ദർശനയ്ക്കെതിരെ കർശന നടപടി വേണമെന്ന് ആത്മഹത്യ ചെയ്തആളിന്‍റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. 

Eng­lish Sumamry: 

Col­lege Stu­den­t’s Hon­ey­trap; A 72-year-old man com­mit­ted suicide

You may also like this video:

Exit mobile version