പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരൻ അനൂപ് അഹമ്മദിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. കെസുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ് ആരോപിച്ചു. സുധാകരന്റെ ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു. തന്റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തൽ. മോന്‍സന് പണം കൊടുക്കുമ്പോൾ കെ സുധാകരൻ ഒപ്പമുണ്ടായിരുന്നു. വിദേശപണം വരുന്നതിലേ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.
ക്രൈം ബ്രാഞ്ച് നോട്ടീസ് പ്രകാരം നാളെ അന്വേഷണസംഘത്തിന് മുമ്പാകെ കെ സുധാകരൻ ഹാജരാകണം. അറസ്റ്റുണ്ടായാലും അൻപതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. 2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷം കഴിഞ്ഞ് തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയപ്രേരിതമെന്നാണ് കെ സുധാകരന്റെ നിലപാട്.
english summary; Complainant that K Sudhakaran threatened