Site icon Janayugom Online

മണിപ്പൂര്‍ അക്രമത്തിന്‍റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്; ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനും ഒഴിഞ്ഞു മാറാനാവില്ലെന്ന് ജയറാം രമേശ്

മണിപ്പൂരില്‍ നടക്കുന്ന ആക്രമത്തിന്‍റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി എന്‍ ബീരേണ്‍സിങിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

അതുപോലെ ഡല്‍ഹിയിലുള്ള ബിജെപി നേതതൃത്വത്തിനും, നാഗ്പൂര്‍ ആസ്ഥാനമായുള്ള ആര്‍എസ്എസിനേയും ഒഴിവാക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തെസ്ഥിതിഗതികളെ സംബന്ധിച്ച് മറ്റ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു., അതിനുശേഷമാണ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രിക്കും, ബിജെപി, ആര്‍എസ്എസിനും എതിരേ ആഞ്ഞടിച്ചു രംഗത്തു വന്നത്.

വടക്കുകിഴക്കൻ മേഖലയിൽ ആർഎസ്എസ്-ബിജെപി ചെയ്തുകൊണ്ടിരിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.എന്നാൽ മണിപ്പൂരിനെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും കൊണ്ടുവരാനുള്ള കൂട്ടായ തീരുമാനത്തിന്റെ സമയമാണിതെന്നും രമേശ് കൂട്ടിച്ചേർത്തു. 

ബുധനാഴ്ച മണിപ്പൂരിൽ ഗോത്രവർഗക്കാരും ഭൂരിപക്ഷമായ മെയ്തേയ് സമുദായത്തിൽപ്പെട്ടവരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി, ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 54 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. മേയ്‌ടൈ സമുദായത്തിന്റെ പട്ടികവർഗ പദവി ആവശ്യപ്പെട്ട് പ്രതിഷേധിച്ച് 10 മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച്സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്

Eng­lish Summary:
Con­gress says Chief Min­is­ter is main­ly respon­si­ble for Manipur vio­lence; Jayaram Ramesh said that the lead­er­ship of BJP and RSS can­not escape

You may also like this video:

Exit mobile version