Site icon Janayugom Online

കുനൂര്‍ ഹെലികോപ്ടര്‍ അപകടം: കാരണം യന്ത്രത്തകരാറല്ലെന്ന് വ്യോമസേന

coonnor

കുനൂരിലുണ്ടായ സൈനിക ഹെലികോപ്ടടര്‍ അപകടത്തിന്റെ കാരണം അട്ടിമറിയോ യന്ത്രത്തകരാറോ അല്ലെന്ന് വ്യോമസേന. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടകാരണം. സംഭവത്തിൽ അശ്രദ്ധയില്ലെന്നുമുള്ള അന്വേഷണ റിപ്പോർട്ട് വ്യോമസേന പുറത്തുവിട്ടു. മൂന്നു സേനകളുടെയും സംയുക്ത സംഘം നടത്തിയ അന്വേഷണം പൂർത്തിയായിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. ആർമിയിലും നേവിയിലുംനിന്നുള്ള ബ്രിഗേഡിയർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർകൂടിയാണ് സംഘത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും കോക്പിറ്റ് വോയിസ് റിക്കാർഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്. ഡിസംബർ എട്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നിയും ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.

Eng­lish sum­ma­ry; Coonoor heli­copter crash: Air Force blames mechan­i­cal failure

you may also like this video;

Exit mobile version