Site iconSite icon Janayugom Online

യാത്രയ്ക്കിടെ കോവിഡ് പോസിറ്റീവ്; ക്വാറന്റൈന്‍ ഇരുന്നത് വിമാനത്തിലെ ബാത്ത്റൂമില്‍

വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതോടെ അധ്യാപിക മൂന്നുമണിക്കൂറോളം വിമാനത്തിന്റെ ബാത്ത്റൂമില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. സ്വിറ്റ്സർലാൻഡിലേക്കുള്ള വിനോദയാത്രക്കിടെയാണ് അമേരിക്കന്‍ യുവതിയായ മരീസ ഫോട്ടിയോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ചിക്കാഗോയിൽ നിന്നായിരുന്നു വിമാനം. ഐസ്ലാൻഡില്‍ ഇറങ്ങിയശേഷം സ്വിറ്റ്സർലാൻഡിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ട് തവണ പി സി ആർ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൈയിലുണ്ടായിരുന്നു കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ഉടന്‍തന്നെ ജീവനക്കാരെ വിവരം അറിയിച്ചുവെന്നും അവര്‍ പ്രത്യേകം സീറ്റ് തയ്യാറാക്കാന്‍ ശ്രമിച്ചുവെങ്കിലും മറ്റു യാത്രക്കാരെയും കുടുംബത്തേയും കുറിച്ച് ആശങ്കയുള്ളതിനാല്‍ ബാത്ത് റൂമില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ബാത്ത്റൂമിൽ ഭക്ഷണം ഉൾപ്പടെ വിമാനയാത്രക്കാർ എത്തിച്ച് നൽകിയിരുന്നു.ഐസ്ലാൻഡിൽ എത്തിയതിന് ശേഷം അധ്യാപികയെ ക്വാറന്റൈനിലേക്ക് മാറ്റി.
eng­lish summary;covid pos­i­tive dur­ing the trip man kept Quar­an­tine Sit­ting in the bathroom
you may also like this video;

Exit mobile version