Site iconSite icon Janayugom Online

വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപണം: ദളിത് ബാലന് ക്രൂര മര്‍ദ്ദനവും, പിഴയും

ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് കോലാര്‍ ജില്ലയില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയും 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവത്തില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ എട്ടിന് മാലൂര്‍ താലൂക്കിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.

പ്രദേശത്തെ ഭൂതമ്മ ക്ഷേത്രത്തിലെ ഗ്രാമദേവതയുടെ വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചതിനാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. കഴിഞ്ഞദിവസം കുട്ടിയുടെ അമ്മ ശോഭ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്.

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പ്രദക്ഷിണം നടക്കുന്നതിനിടെ കുട്ടി വിഗ്രഹത്തിലും ദണ്ഡിലും സ്പര്‍ശിച്ചുവെന്ന് പോലീസ് പറഞ്ഞു. പിറ്റേന്ന് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാരായണസ്വാമി, വെങ്കടേഷപ്പ തുടങ്ങിയവര്‍ കുട്ടിയെയും കുടുംബത്തെയും വിളിപ്പിച്ച് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Dalit fam­i­ly fined Rs 60,000 after boy touch­es God’s idol
You may also like this video

Exit mobile version