Site icon Janayugom Online

യുപിയില്‍ ഗ്രാമ മുഖ്യനായ ദളിത് യുവാവിനെ അടിച്ചുകൊന്നു; 7 പേര്‍ അറസ്റ്റില്‍

ഉത്തർപ്രദേശിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയുണ്ടായ തർക്കത്തില്‍ ഗ്രാമ മുഖ്യനായ ദളിത് യുവാവിനെ അടിച്ചു കൊന്നു. സംഭവത്തിൽ ഏഴ് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഗൊരഖ്പൂർ ജില്ലയിലെ സെമാർദാരിയിലാണ് സംഭവം. 45കാരനായ ജനക് ധാരി രഞ്ജൻ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതികൾ കൊല്ലപ്പെട്ട രഞ്ജന്റെ അകന്ന ബന്ധുക്കളും അയൽക്കാരുമാണ്. രഞ്ജന്റെ ഭാര്യാ സഹോദരൻ മിഥ്‌ലേഷ് കുമാറിനും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

പഞ്ചായത്ത് ഭവനിൽ ടൈൽസുമായെത്തിയ വാഹനം ലോഡ് ഇറക്കിക്കൊണ്ടിരിക്കെ വന്ന വാഹനം സൈഡ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ലോഡ് ഇറക്കി തീരുന്നതു വരെ കാത്തിരിക്കാൻ അവരോട് രഞ്ജൻ പറഞ്ഞതാണ് പ്രതികളെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ വാഹനത്തിൽ നിന്നിറങ്ങി വന്ന് രഞ്ജനും മിഥിലേഷുമായി വാഗ്വാദമുണ്ടാക്കി. കല്ലും വടികളും ഉപയോഗിച്ചാണ് പ്രതികൾ രഞ്ജനെ മർദിച്ചത്. ആശുപത്രിയിലെത്തും മുമ്പ് രഞ്ജൻ മരിച്ചിരുന്നു.
eng­lish summary;Dalit vil­lage man beat­en to death in UP
you may also like this video;

Exit mobile version