2022 മേയ് മാസത്തില്‍ രാജ്യത്തെ ജിഎസ്‍ടി വരുമാനത്തില്‍ 16 ശതമാനം ഇടിവ്. 1,40,885 കോടിയായിരുന്നു കഴിഞ്ഞ മാസത്തെ ജിഎസ്‌ടി വരുമാനം. ഇത് നാലാം തവണയാണ് ജിഎസ്‌ടി 1.40 ലക്ഷം കോടി കടക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ 1.67 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയർന്ന നിലയിൽ ജിഎസ്‌ടി വരുമാനം എത്തിയിരുന്നു. അതില്‍ നിന്ന് 27,000 കോടിയുടെ കുറവാണ് ഇപ്പോള്‍ ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുള്ളത്.
25,036 കോടി കേന്ദ്ര ജിഎസ്‌ടി ഇനത്തിലും 32,001 കോടി സംസ്ഥാന ജിഎസ്‌ടിയിലുമാണ് ലഭിച്ചത്. സംയുക്ത ജിഎസ്‌ടിയായി 73,345 കോടിയും സെസ് ഇനത്തിൽ 10,502 കോടിയും ലഭിച്ചു.
അതേസമയം സംസ്ഥാനങ്ങൾക്കിടയിലെ ജിഎസ്‍ടി വരുമാന വളര്‍ച്ച സമ്മിശ്രമായിരുന്നുവെന്ന് ധനമന്ത്രാലയം പറഞ്ഞു. കേരളത്തില്‍ 80 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ തമിഴ്‌നാട് വരുമാനത്തിൽ 41 ശതമാനവും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ യഥാക്രമം 47, 33 ശതമാനം എന്നിങ്ങനെ വളർച്ചാ നിരക്ക് കാണിക്കുന്നു.
സംസ്ഥാനങ്ങള്‍ക്ക് 2021 മേയ് 31 വരെയുള്ള ജിഎസ്‍ടി നഷ്ടപരിഹാരം നൽകാനായി 86,912 കോടി രൂപ നീക്കിവച്ചതായും കേന്ദ്രം അറിയിച്ചു. കേരളത്തിന് നഷ്ടപരിഹാരമായി 5693 കോടിയാണ് ലഭിക്കുക.
2017ൽ ജിഎസ്‌ടി സംവിധാനം നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാന നഷ്ടം നികത്താനാണ് 5 വർഷത്തേക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. എന്നാല്‍ ജൂണിന് ശേഷം ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത് അവസാനിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
English summary;Decline in GST revenue