Site icon Janayugom Online

ബജറംഗ് ദള്‍ ഗുണ്ടകളുടെ സംഘമാണെന്നു ദിഗ് വിജയ് സിങ്

ബജറംഗ് ദള്‍ ഗുണ്ടകളുടെ സംഘമാണെന്നും, ഹിന്ദുത്വ ഒരുമതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.ഞങ്ങളുടെ സനാതന ധര്‍മമാണ്.

ഹിന്ദുത്വയെ ഒരു മതമായി ‍ഞങ്ങള്‍ അംഗീകരിക്കില്ല. ഹിന്ദുത്വയെ അംഗീകരിത്താക്കവരെ വടികൊണ്ട് അടിക്കുന്ന അവരുടെ വീടുകള്‍ പൊളിച്ച് കളയുന്ന, പണം മോഷ്ടിക്കുന്ന പ്രവൃത്തിയാണ് ഹിന്ദുത്വയിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബിജെപിയും ബജ്‌റംഗ്ബലിയെ ബജ്‌റംഗ്ദളുമായി താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗുണ്ടകളാണ് ജബല്‍പൂരിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത്. ബജ്‌റംഗ്ദളിനെ ബജ്‌റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ നിന്ദിക്കുന്നത് പോലെയാണ്. നിങ്ങള്‍ അതില്‍ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞുവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ കേസ് എടുക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. 

ഞങ്ങള്‍ അതില്‍ ഉറച്ച് നില്‍ന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ആയുധമാക്കിയത് ബജ്‌റംഗ് ബലിയായിരുന്നു.കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നായിരുന്നു ബിജെപി പ്രചരിപ്പിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ബജ്‌റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് ഹനുമാന് എതിരാണെന്നുള്ള തരത്തില്‍ ബിജെപി നേതൃത്വം വളച്ചൊടിച്ചത് 

Eng­lish Summary:
Digvi­jay Singh says that Bajrang Dal is a group of gangsters

You may also like this video:

Exit mobile version