Site icon Janayugom Online

കോഴിക്കോട് ഡോക്ടറെ ആക്രമിച്ച കേസ്: രണ്ടു പേർ കീഴടങ്ങി

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനിൽ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. കേസിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.
ഒരാഴ്ചമുമ്പ് നടന്ന പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ കുഞ്ഞിന്‍റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംഘർഷം.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ ഐ.എം.എയുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: doc­tor assault­ed by patients rel­a­tives in kozhikode case two accused surrendered
You may also like this video

Exit mobile version