Site icon Janayugom Online

കശ്മീരില്‍ ഇരട്ട ഭീകരാക്രമണം; മുന്‍ സര്‍പാഞ്ച് കൊല്ലപ്പെട്ടു

ബാരാമുള്ളയില്‍ നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മിരില്‍ ഇരട്ട ഭീകരാക്രമണം. ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിജെപി നേതാവായ മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു. അനന്ത്നാഗിൽ ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവയ്പുണ്ടായി. ഷോപ്പിയാനിലെ ഹിർപോറയിലെ വീട്ടില്‍വച്ച് രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപാഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

അനന്ത്‌നാഗ് ജില്ലയിലെ യന്നാർ മേഖലയിൽ ശനിയാഴ്ച തീവ്രവാദികൾ നടത്തിയ വെടിവയ്പിലാണ് ജയ്പൂർ സ്വദേശികളായ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിന് സമീപത്തുവച്ചായിരുന്നു ദമ്പതികൾ ആക്രമിക്കപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു. 

Eng­lish Summary:Double ter­ror attack in Kash­mir; The for­mer sarpanch was killed
You may also like this video

Exit mobile version