Site icon Janayugom Online

കുട്ടനാട്ടിൽ എക്കൽ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ. നവംബർ 16ന് മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾക്ക് തുടക്കം കുറിച്ചത്.

കിടങ്ങറയിൽ എ സി കനാൽ തുടങ്ങുന്ന ഭാഗം, വെളിയനാട് പഞ്ചായത്തിലെ നാൽപ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരുത്തേൽ ചിറ, ആക്കൂത്തറ മേഖലകളിലുമാണ് എക്കൽ അടിഞ്ഞതിനെത്തുടർന്ന് വെള്ളത്തിൻറെ ഒഴുക്ക് തടസപ്പെട്ടത്. ചില മേഖലകളിൽ ഒഴുക്ക് പൂർണമായും നിലച്ചിരുന്നു. എ സി കനാൽ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ അപ്പർകുട്ടനാട് മേഖലയിൽ നീരൊഴുക്ക് സുഗമമായി. ജലസേനച വകുപ്പ് യന്ത്രസഹായത്തോടെ നീക്കം ചെയ്ത എക്കൽ സമീപ മേഖലകളിൽ പാടശേഖര ബണ്ടുകൾ നിർമിക്കാനാണ് ഉപയോഗിക്കുക. കുട്ടനാട് തഹസിൽദാർ ടി ഐ വിജയസേനന്റെ മേൽനോട്ടത്തിലാണ് നടപടികൾ.

Exit mobile version