Site icon Janayugom Online

യുപിയില്‍ നാലാംഘട്ടം ഇന്ന് : ഒമ്പത് ജില്ലകളിലെ 60 മണ്ഡലങ്ങള്‍ വിധിയെഴുതും

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒമ്പത് ജില്ലകളിലെ 60 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ലഖിംപുര്‍ ഖേരി, ഉന്നാവോ, റായ്ബറേലി ഉള്‍പ്പെടെയുള്ള നിര്‍ണായക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് സജ്ജമാക്കിയിരിക്കുന്നത്.
പിലിഭിത്ത്, സീതാപൂര്‍, ഹര്‍ദോയ്, ലഖ്നൗ, ഫത്തേപൂര്‍, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളും നാലാംഘട്ടത്തില്‍ വിധിയെഴുതും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് നടന്ന ലഖിംപുര്‍ഖേരി കര്‍ഷകകൊലപാതകം ദേശീയതലത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു.
2017ൽ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്. എന്നാല്‍ ലഖിംപുര്‍ കര്‍ഷക കൊലപാതകം അടക്കമുളള വിഷയങ്ങള്‍ ഇത്തവണ ബിജെപി വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് വിലയിരുത്തല്‍. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടിങ്ങ് നടക്കുക.
അതേസമയം തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. റാലികള്‍ നടക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ 50 ശതമാനത്തെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന മാര്‍ഗനിര്‍ദേശത്തിലാണ് ഇളവ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Eng­lish Sum­ma­ry: Elec­tion Phase IV in UP today: 60 con­stituen­cies in nine dis­tricts will be judged

You may like this video also

Exit mobile version