സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് പ്രസിഡന്റ് ഗോദബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്ത് ക്രമസമാധാനനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പിൻവലിച്ചതെന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനും തടവിൽ വെക്കാനും പൊലീസിനും സുരക്ഷാസേനക്കും അധികാരം നൽകുന്ന അടിയന്തരാവസ്ഥക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
English summary;Emergency lifted in Sri Lanka