Site icon Janayugom Online

പുകവലി മുറികൾ നീക്കം ചെയ്യണമെന്ന് വിദഗ്ധർ

smoking

പുകവലി വിരുദ്ധ ദിനാചരണത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ നിയുക്ത പുകവലി മുറികൾ നീക്കം ചെയ്യണമെന്ന് കേന്ദ്രത്തോട് വിദഗ്‌ധർ. ഡോക്ടർമാര്‍, കാൻസർ ബാധിത, ഹോട്ടൽ അസോസിയേഷനുകള്‍ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ 100 ശതമാനം പുകവലിരഹിതമാക്കാൻ പുകവലി പ്രദേശങ്ങൾ അനുവദിക്കുന്ന വ്യവസ്ഥ ഉടൻ നീക്കം ചെയ്യണമെന്ന് മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കെയർ ചെയർമാൻ ഡോ. ഹരിത് ചതുർവേദി പറഞ്ഞു. 2003ലെ നിയമപ്രകാരം പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലി മുറി അനുവദിക്കുന്നു. 

ലോകത്ത് ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് (268 ദശലക്ഷം). ഇവരിൽ 1.2 ദശലക്ഷമെങ്കിലും ഓരോ വർഷവും പുകയില സംബന്ധമായ രോഗങ്ങളാൽ മരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കാൻസറുകളിൽ 27 ശതമാനവും പുകയില ഉപയോഗം മൂലമാണ്. പുകയില ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ചെലവ് 1.82 ലക്ഷം കോടി രൂപയാണ്, ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 1.8 ശതമാനം വരും. 

Eng­lish Sum­ma­ry: Experts call for removal of smok­ing rooms

You may also like this video

Exit mobile version