റാപ്പർ വേടനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതി തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷിക്കും. സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. വേടനെതിരേ തുടരെത്തുടരെ ക്രിമിനൽ കേസുകൾ വരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്.
ഇതിൽ സത്യം പുറത്തുവരണം. വിഷയത്തിൽ അന്വേഷണം വേണമെന്നുമാണ് സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. വേടനെതിരെ ബലാത്സംഗം ഉൾപ്പടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും അതിൽ അന്വേഷണം നടക്കുകയാണ്. അതിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടനെ ചോദ്യം ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

