Site icon Janayugom Online

യുവകര്‍ഷകന്റെ മരണം; കർഷകർ ഇന്ന് കരിദിനം ആചരിക്കും: രാകേഷ് ടികായത്

rakesh tikait

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഖനൗരി അതിര്‍ത്തിയില്‍ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് കരിദിനം ആചരിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) ന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത് അറിയിച്ചു.

ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളിൽ ട്രാക്ടർ മാർച്ചും നടത്തുമെന്ന് ബികെയു നേതാവ് പറഞ്ഞു. ഫെബ്രുവരി 26 ന് ട്രാക്ടർ മാർച്ച് നടത്തുമെന്നും ടികായത് അറിയിച്ചു. ഇന്ത്യയിലുടനീളം ചര്‍ച്ച തുടരും. മാർച്ച് 14ന് ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിലും പരിപാടി നടത്തും, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹരിയാനയിലെ ശംഭു അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കർഷകർ നടത്തുന്ന ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്നും അതിനനുസരിച്ച് തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി പറഞ്ഞു.

‍അതേസമയം, കർഷകരുമായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്താൻ ഇരുപക്ഷത്തുനിന്നും കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട വ്യാഴാഴ്ച പറഞ്ഞു.

പ്രതിഷേധം ആരംഭിച്ചതുമുതൽ കർഷകർ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 13ന് ആരംഭിച്ച മാർച്ചിൽ നിരവധി കർഷകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Farm­ers will observe Kari Day today: Rakesh Tikait

You may also like this video

Exit mobile version