ഇസ്രയേലിലെ ടെൽ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ജൂത ഭൂരിപക്ഷ പ്രദേശമായ ബിനെ ബ്രാക്കിലാണ് ആക്രമണമുണ്ടായത്.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. കഴിഞ്ഞ ചൊവ്വ, ഞായർ ദിവസങ്ങളിൽ ഇസ്രയേലി അറബുകൾ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നു ഇസ്രയേൽ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും സുരക്ഷ ശക്തമാക്കി.
English summary;Five killed shooting in Tel Aviv