Site icon Janayugom Online

ഫ്രാന്‍സും അര്‍ജന്റീനയും ക്വാര്‍ട്ടറില്‍

ഖത്തര്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ക്വാര്‍ട്ടറില്‍. പോളണ്ടുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ടഗോള്‍ നേടിയപ്പോള്‍ ഒലിവര്‍ ജിറൂദാണ് മറ്റൊരു സ്കോറര്‍. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പോളണ്ടിന്റെ ആശ്വാസ ഗോള്‍ നേടി. 

44ാം മിനിറ്റില്‍ ഒളിവര്‍ ജിറൂദാണ് ഫ്രാന്‍സിനായി സ്കോറിങ് ആരംഭിച്ചത്. ഇതോടെ 52 രാജ്യാന്തര ഗോളുകള്‍ നേടിയ ജിറൂഡ് ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി. 51 ഗോളുകള്‍ നേടിയ തിയറി ഹെന്റിയെ ജിറൂഡ് മറികടന്നു. തുടര്‍ന്ന് എംബാപ്പെയുടെ ഇരട്ടഗോളുകള്‍ പിറന്നു. പ്രൊഫഷണല്‍ കരിയറില്‍ 1000-ാമത്തെ മത്സരത്തിനിറങ്ങിയ മെസിയുടെ ഗോള്‍ നേട്ടത്തോടെയാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയെ 2–1ന് പരാജയപ്പെടുത്തി. അല്‍വാരസും അര്‍ജന്റീനയ്ക്കായി സ്കോര്‍ ചെയ്തു. 

Eng­lish Summary:France and Argenti­na in the quarters
You may also like this video

Exit mobile version