Site icon Janayugom Online

ജി20: ആദ്യ പ്രവര്‍ത്തക സമിതി യോഗത്തിന് തലസ്ഥാനം വേദിയായി

ഇന്ത്യക്ക് ജി 20 അധ്യക്ഷപദവി ലഭിച്ചതിന് പിന്നാലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും മുന്നൊരുക്കങ്ങൾക്കുമായുള്ള ആദ്യ പ്രവര്‍ത്തക സമിതിയോഗത്തിന് തലസ്ഥാനം വേദിയായി (വർക്കിങ് ഗ്രൂപ്). കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ തിരുവനന്തപുരത്തു നടന്ന ജി20 ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്തു. പകർച്ചവ്യാധിനയം നമ്മുടെ ആരോഗ്യനയത്തെ നിർവചിക്കുന്ന ഭാഗമായിരിക്കണമെന്നും കാരണം, ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്നും ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. മഹാമാരി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി വൈവിധ്യമാർന്ന ബഹുമുഖ, ബഹുസംഘടനാ സഹകരണശ്രമങ്ങൾ ആവശ്യമാണ്. ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളെ പ്രതിരോധിക്കാൻ വിവിധ വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി. 

“കോവിഡ്19 അവസാനത്തെ മഹാമാരിയായിരിക്കില്ല. പഠനങ്ങൾ നമ്മുടെ കൂട്ടായ തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള അജണ്ട രൂപീകരിക്കണം. നമ്മുടെ കഴിവുകൾ വൈവിധ്യവൽക്കരിക്കുകയും, ഏതെങ്കിലും ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കൂട്ടായി നമ്മൾ സ്വയം സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും ഡോ. പവാർ പറഞ്ഞു. ജി 20 അധ്യക്ഷപദവി വഹിക്കുന്ന നിലയിൽ, ആരോഗ്യ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ ബഹുമുഖ വേദികളിലെ ചർച്ചകളിൽ കൂട്ടായ്മ കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ പറഞ്ഞു. 

ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് ബഹൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ, വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി അഭയ് താക്കൂർ എന്നിവർ പങ്കെടുത്തു. ജി 20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളും ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ലോക സാമ്പത്തികവേദി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി. 

Eng­lish Sum­ma­ry: G20: The cap­i­tal became the venue for the first work­ing com­mit­tee meeting

You may also like this video

Exit mobile version