സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ ശക്തിപ്പെടുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെ, പ്രക്ഷോഭകാരികളുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചു. നേപ്പാളി കോൺഗ്രസ് ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചു

