Site iconSite icon Janayugom Online

സ്വര്‍ണക്കടത്ത്: ലീഗ് നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഇറച്ചി വെട്ട് യന്ത്രത്തിനകത്ത് ഒളിപ്പുച്ചുവച്ച് രണ്ടേകാല്‍ കിലോ സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനും സുഹൃത്ത് സിറാജും അറസ്റ്റില്‍. ഉച്ചയോടെ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി. 

സിറാജിന്റെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വർണം എത്തിയത്. സിനിമാ നിർമാതാവായ മറ്റൊരു പ്രതി സിറാജുദ്ദീൻ നിലവിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

ദുബായിൽ നിന്നു ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഈ മാസം 17ന് ദുബായിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകൾക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിമിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Gold smug­gling: League lead­er’s son arrested

You may like this video also

Exit mobile version