Site iconSite icon Janayugom Online

ആറ് ബന്ധികളെ കൂടി മോചിപ്പിക്കാന്‍ ഹമാസ്; നാല് ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകും

2025 ഫെബ്രുവരി 22 ശനിയാഴ്ച ആറ് ഇസ്രായേലി ബന്ദികളെ തീവ്രവാദ സംഘം മോചിപ്പിക്കുമെന്ന് ഉന്നത ഹമാസ് നേതാവ് പറഞ്ഞു. പലസ്തീൻ ഭീകര സംഘടനയുമായുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം, ഹമാസിൽ നിന്ന് ബന്ദികളാക്കപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ കൂടി തിരികെ നല്‍കും.മൃതദേഹങ്ങൾ ഇസ്രായേൽ സ്വീകരിക്കുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഹമാസുമായുള്ള വെടിനിർത്തല്‍ കരാറിന്‍റെ 33-ാം ദിവസം ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേലിന് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. മോചിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന എല്ലാ ബന്ദികളുടെയും, മരിച്ചവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഇസ്രായേലി ഹോസ്റ്റേജ് ഫാമിലിസ് ഫോറത്തിന്റെ വക്താവ് പറഞ്ഞു. ഇതില്‍ ഖിഫിര്‍, ഏരിയൽ ബിബാസ് എന്നിങ്ങനെ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 2023 ഒക്ടോബറിൽ തട്ടിക്കൊണ്ടുപോകുമ്പോൾ യഥാക്രമം ഒമ്പത് മാസവും നാല് വയസ്സും പ്രായമുണ്ടായിരുന്ന കുട്ടികള്‍ മരിച്ചു എന്ന സൂചനയാണ് ലഭിക്കുന്നത്. 

Exit mobile version