Site icon Janayugom Online

മകളേയും വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊന്ന് ജയിലില്‍ പോകാന്‍ പദ്ധതിയിട്ടു; ‍ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മാലേവിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന മഹേഷ് വിവാഹമാലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതിന് ശേഷം വൈവാഹിക പംക്തി വഴി ഇയാള്‍ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവദൂഷ്യം കാരണം അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന്റെ പകയാണ് പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.അടുത്തിടെയാണ് വൈവാഹിക പംക്തി വഴി പൊലീസ് ഉദ്യോഗസ്ഥയുടെ വിവാഹാലോചന മഹേഷിന് വന്നത്. അന്വേഷണത്തില്‍ മഹേഷിനെക്കുറിച്ച് മോശമായ വിവരങ്ങള്‍ അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിന്റെ വിരോധത്തില്‍ മഹേഷ് യുവതി ജോലി ചെയ്യുന്ന സ്ഥലത്തെത്തി അവരെ ശല്യപ്പെടുത്തി. ഇത് സംബന്ധിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയോട് ഇയാള്‍ക്ക് കടുത്ത വൈര്യം പുലര്‍ത്തിയിരുന്നു. അങ്ങനെയാണ് പൊലീസ് ഉദ്യോഗസ്ഥയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടതെന്നാണ് സൂചന.

അമ്മയുടെ ആത്മഹത്യയ്ക്ക് ശേഷം മഹേഷിനൊപ്പമായിരുന്നു നക്ഷത്ര താമസിച്ചിരുന്നത്. തുടക്കത്തില്‍ മകളോട് സ്‌നേഹം പുലര്‍ത്തിയിരുന്ന മഹേഷ് മദ്യത്തിനും ലഹരിക്കും അടിമയായതിന് ശേഷമാണ് മകളെ അവഗണിച്ചു തുടങ്ങിയത്. ഭാര്യ ആത്മഹത്യ ചെയ്തതിന് ശേഷം ഭാര്യ വീട്ടുകാരുമായി ഇയാള്‍ അകലം പാലിച്ചിരുന്നു. മകള്‍ ഭാര്യ വീട്ടില്‍ പോകുന്നതിനേയും എതിര്‍ത്തിരുന്നു.

eng­lish sum­ma­ry; He planned to go to jail after killing his daugh­ter and the police offi­cer who broke the marriage
you may also like this video;

Exit mobile version