Site icon Janayugom Online

2026ന് ശേഷം കോൺഗ്രസിൽ ഹിന്ദുക്കളുണ്ടാകില്ലെന്ന് ഹിമന്ത ശർമ്മ

himantha

2026 ന് ശേഷം കോൺഗ്രസിൽ ഹിന്ദു സമുദായത്തിൽ നിന്ന് ആരും ഉണ്ടാകില്ലെന്നും 2032 ഓടെ മുസ്ലീങ്ങൾ ഉണ്ടാകില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2032 ഓടെ കോൺഗ്രസ് അവസാനിക്കുമെന്നും ശർമ്മ പറഞ്ഞു.

കേന്ദ്രമന്ത്രിയും അസം മുൻ മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദിബ്രുഗഢിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദിബ്രുഗഢിൽ അസം ദേശീയ പരിഷത്തിൻ്റെ (എജെപി) ലുറിൻജ്യോതി ഗൊഗോയിക്കെതിരെയാണ് സോനോവാൾ മത്സരിക്കുന്നത്. കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്ക് മാറുന്നതിൻ്റെ വേഗത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകാം. ഇത് കണക്കിലെടുക്കുകയാണെങ്കിൽ, രാജീവ് ഭവനിൽ കസേരകളും മുറികളും ഉണ്ടാകും, പക്ഷേ അത് കൈവശം വയ്ക്കാൻ ആളുണ്ടാകില്ല. ഗുവാഹത്തിയിലെ കോൺഗ്രസ് ആസ്ഥാനത്തെ പരാമർശിച്ച് ശർമ്മ പറഞ്ഞു.

“ഇതാണ് അസമിലെ ഇപ്പോഴത്തെ സാഹചര്യം. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം സ്ഥിതിഗതികൾ അതിവേഗം മുന്നോട്ട് പോയി. 2032 ഓടെ കോൺഗ്രസ് അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Himan­ta Shar­ma will not have Hin­dus in Con­gress after 2026

You may also like this video

Exit mobile version