Site icon Janayugom Online

വസ്ത്രം വലിച്ചുകീറി, ദൃശ്യം പകർത്തി; കാമ്പസിനുള്ളില്‍ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം, പ്രതിഷേധം

വാരാണസി ഐഐടിയില്‍(ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. ബൈക്കിലെത്തിയ മൂന്നംഗസംഘം കാമ്പസില്‍വച്ച് വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് പരാതി. ബുധനാഴ്ച രാത്രിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ വരവ് തടയണമെന്നും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കാമ്പസിലേക്കുള്ള എല്ലാ വഴികളും രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടച്ചിടാന്‍ ഐഐടി. അധികൃതര്‍ ഉത്തരവിറക്കി.

ബുധനാഴ്ച അര്‍ധരാത്രി 2.30-ഓടെ ഹോസ്റ്റലില്‍നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു. ഇരുവരും കാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തിയത്.തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ഫോണില്‍ പകര്‍ത്തി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: IIT-BHU stu­dent alleges molesta­tion on campus
You may also like this video

 

Exit mobile version