Site icon Janayugom Online

ഇന്ദ്രാണി മുഖർജി ജയിലില്‍ നിന്ന് നാളെ പുറത്തിറങ്ങും

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഇന്ദ്രാണി മുഖർജി നാളെ ജയില്‍ മോചിതയാകും. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

രണ്ട് ലക്ഷം രൂപയാണ് ഇവരുടെ ജാമ്യത്തിനായി സുപ്രീം കോടതി വിധിച്ചത്. മോചനത്തിനായി സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതാണ് റിപ്പോര്‍ട്ട്. ജാമ്യത്തുക നൽകാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ ആറ് വർഷത്തിലേറെയായി ഇന്ദ്രാണി മുഖർജി ജയിലിൽ കഴിയുകയാണ്.

ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. 2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയുടെയും മകനായ രാഹുല്‍ മുഖര്‍ജിയുമായുള്ള മകളുടെ ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകം എന്നും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Eng­lish summary;Indrani Muk­er­jea to be released tomor­row after SC grants bail

You may also like this video;

Exit mobile version