Site icon Janayugom Online

സഹകരണമേഖലയിലെ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍; യുഡിഎഫ് യോഗത്തില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസിന്

സഹകരണമേഖലയില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെതിരെ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസിന് യുഡിഎഫ് യോഗത്തില്‍ തിരുത്തേണ്ടി വന്നു. ആ മാസം 6ന് നടന്ന യുഡിഎഫ് യോഗത്തിലാണ് ഘടകകക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് തിരുത്തേണ്ടി വന്നത്. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാമെന്ന് ധാരണയായതായിട്ടാണ് പുറത്തു വരുന്ന വാര്‍ത്തകള്‍

സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ എല്‍ഡിഎഫും, സര്‍ക്കാരും നടത്തുന്ന ഒരുപരിപാടിയിലും സഹകരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ഈ മാസം ആദ്യം ചേര്‍ന്ന കെപിപിസിസി യോഗത്തില്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലില്‍ പ്രതിഷേധിച്ച് രൂപം കൊണ്ട സഹകാരികളുടെ കൂട്ടായ്മ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സിഎംപി നേതാവ് സി എൻ.വിജയകൃഷ്ണനും മുസ്ലിംലീഗ് നേതാവ് കാദർ മാസ്റ്ററും പങ്കെടുത്തിരുന്നു.

ഈയോഗത്തിന്‍റെ അധ്യക്ഷത വഹിച്ചത് മുൻ ചേവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി ജി പ്രശാന്ത് കുമാറാണ്.കോൺഗ്രസ്‌ ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ് പ്രശാന്ത് കുമാര്‍ പരിപാടിയിൽ പങ്കെടുത്തതിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പ്രശാന്തിന് നോട്ടീസ് നല്‍കിയിരുന്നു. യുഡിഎഫ് യോഗത്തില്‍ മുസ്ലീംലീഗും, സിഎംപിയും ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് കോണ്‍ഗ്രസിന് തീരുമനം മാറ്റേണ്ടി വന്നത് 

Eng­lish Summary:
Involve­ment of cen­tral agen­cies in coop­er­a­tive sec­tor; Con­gress had to change its posi­tion in the UDF meeting

You may also like this video:

Exit mobile version