Site iconSite icon Janayugom Online

ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കി എന്ന ആരോപണവുമായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനിലെ ടെഹ്റാനിനടുത്തുള്ള ക്വാമിലെ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി എന്ന ആരോപണവുമായി ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യുനെസ് പാനാഹി.

സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ നൂറുകണക്കിന് ശ്വാസകോശ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ചിലർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്നും പനാഹി പറഞ്ഞു.സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റതിന് ശേഷം, എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലർ ആവശ്യപ്പെട്ടതായി കണ്ടെത്തി,

വിഷം കഴിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.വിഷബാധയേപ്പറ്റി ഇന്റലിജന്‍സ് വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുകയാണെന്ന് ഗവണ്‍മെന്റ് വക്താവ് അലി ബഹദോരി ജെറോമി അറിയിച്ചു.ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 22‑കാരി അഹ്‌സ അമീനിയെ കൊലപ്പെടുത്തിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ വലിയ വാർത്തയായിരുന്നു. 

Eng­lish Summary:

Iran­ian Deputy Health Min­is­ter accused of poi­son­ing female stu­dents to pre­vent girls from get­ting an edu­ca­tion in Iran

You may also like this video:

Exit mobile version