Site iconSite icon Janayugom Online

ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 497 തവണയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ ഒക്ടോബർ10ന് പ്രാബല്യത്തിൽ വന്നശേഷം ഇസ്രായേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിർത്തൽ ലംഘിച്ചെന്ന് റിപ്പോർട്ട്. ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം മാത്രം ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗസ്സയിലെ തിരക്കേറിയ തെരുവിൽ ഇസ്രായേലി ഡ്രോൺ പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതര പരിക്കേറ്റു. ഇസ്രായേൽ അധീനതയിലുള്ള പ്രദേശത്ത് ഇസ്രായേൽ സൈനികരെ ഹമാസ് ആക്രമിച്ചതിനെ തുടർന്നാണ് ആക്രമണം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഈ ആക്രമണങ്ങളിൽ ഏകദേശം 342 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. ഇസ്രായേൽ വെടിനിർത്തൽ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ തുടരുന്നതിനെ ശക്തമായി അപലപിക്കുന്നതായി മീഡിയോ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version