Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഹാജരായില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായില്ല.
200 കോടിയുടെ തട്ടിപ്പുകേസില്‍ രണ്ടാം തവണയാണ് നടിയെ ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സുകേഷ് ചന്ദ്രശേഖര്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ രണ്‍ബാക്സി പ്രമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. 36കാരിയായ ജാക്വിലിനെയും ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നാണ് സൂചന.

സുകേഷിന്റെ ഭാര്യ ലീന പോള്‍ വഴിയാണ് നടി ഇവരുടെ കെണിയില്‍ വീണതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ അഞ്ചുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകള്‍ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.


ഇതു കൂടി വായിക്കൂ: 200കോടിയുടെ സാമ്പത്തിക തട്ടിപ്പ് ; നടി ലീന മരിയ പോള്‍ അറസ്റ്റില്‍


 

Eng­lish sum­ma­ry; Jacque­line Fer­nan­dez Skips Ques­tion­ing In rs 200 Crore Cheat­ing Case

You may also like this video;

Exit mobile version