Site icon Janayugom Online

പുനർജനി

തണുപ്പിന്റെ കട്ടി
ചുട്ടുവെന്ത പകലിൽ,
സായാഹ്നത്തിൽ വിരിയുന്ന
ഒരു കവിത
അറിയാതെ
ഉറങ്ങിപ്പോയി…
മൃതി മണത്ത
ഉറുമ്പുകൾ
ആത്മാഹുതി
ഉറപ്പിക്കാൻ
ഒസ്യത്തിലെ
വാക്കുകൾ
തിരഞ്ഞു നടന്നു.
മിഴിയടഞ്ഞ,
മൊഴിവറ്റിയ
മുഖം കണ്ട്
കടലും ആകാശവും
സങ്കടം പറഞ്ഞു.
ഒടുവിൽ,
മൗനം ഇറ്റു വീണ്
വിണ്ണകന്ന വരികൾ
വീണ്ടും കൺതുറന്നു.

Exit mobile version