കളമശേരി സ്ഫോടന കേസ് പ്രതി ഡോമാനിക് മാർട്ടിനെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു .പ്രതിയുടെ രാജ്യാന്തര ബന്ധം അടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ.
പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം പത്തു ദിവസത്തെ കസ്റ്റഡിയാണ് എറണാകുളം പ്രിൻസിപ്പൽ സേഷൻസ് കോടതി അനുവദിച്ചത്. പ്രതി ഡോമാനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക സ്രോതസിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കൂടാതെ സ്ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍,ബോംബ് നിര്‍മ്മിക്കാനായി സാമഗ്രികള്‍ വാങ്ങിയ കടകള്‍,കീഴടങ്ങും മുന്‍പ് മുറിയെടുത്ത കൊരട്ടിയിലെ ഹോട്ടല്‍ എന്നിവിടങ്ങളിലും ഡൊമിനിക്കുമായി തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഭിഭാഷകരെ ആവശ്യമില്ല എന്ന് കോടതിയിൽ ആവർത്തിച്ച പ്രതി പോലീസ് നല്ല പെരുമാറ്റം ആയിരുന്നുവെന്നും അതിൽ നന്ദി പറയുന്നു കോടതിയിൽ പറഞ്ഞു.അഭിഭാഷകന്റെ ആവശ്യം മുണ്ടങ്കിൽ എപ്പോൾ വേണമെങ്കിലും അറിയിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
അതേ സമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 80 ശതമാനത്തിന്മുകളിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ സ്വദേശി മോളി ജോയി ആണ് ഇന്ന് പുലർച്ചയോട് കൂടി മരിച്ചത്.സംഭവത്തിൽ ഇരുപതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
English Summary: Kalamassery blast case: Court sent Domanik Martin to police custody for 10 days
You may also like this video
