Site iconSite icon Janayugom Online

ഈ മാസം 28 മുതൽ കുർബാന ഏകീകരണം നടപ്പാക്കുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സീറോ മലബാർ സഭ കുർബാന ഏകീകരിച്ച കുർബാന ക്രമം നവംബർ 28 മുതൽ സഭാ പള്ളികളിൽ നടപ്പാക്കുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. 

സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. ഒക്ടോബറിൽ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഉത്തരവ് നടപ്പിലാക്കണമെന്ന് മാർപാപ്പ മെത്രാന്മാർക്ക് നിർദേശം നൽകിയിരുന്നു. 

ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാകണമെന്നായിരുന്നു സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. 

Eng­lish Sum­ma­ry : kar­di­nal mar george alencheryy on kurbana

You may also like this video :

YouTube video player
Exit mobile version