Site icon Janayugom Online

ഏഴുവയസുകാരിയെ കൊ ന്ന് കരളുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചു: ദമ്പതികളുള്‍പ്പെടെ നാലുപേര്‍ക്ക് ജീവപര്യന്തം

black magic

ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ഏഴുവയസുകാരിയെ കൊന്ന് കരളുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച കേസില്‍ നാലുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. 2020 നവംബർ 14 ന് കാൺപൂരിലെ ഘതംപൂരിലാണ് ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ തട്ടിക്കൊണ്ടുപോയി, സംഘം ആന്തരികാവയവങ്ങള്‍ ഭക്ഷിച്ചത്.

2020 നവംബർ 14 ന് വീടിന് പുറത്ത് കളിക്കുന്നതിനിടെ ഏഴ് വയസുകാരിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതിയും നല്‍കി. അതേസമയം അടുത്ത ദിവസം, കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ ഗ്രാമത്തിന് പുറത്തുള്ള ഒരു വയലിൽ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദമ്പതികളായ പരശുറാം, സുനൈന, അവരുടെ അനന്തരവൻ അങ്കുൽ, ഇയാളുടെ കൂട്ടാളി വീരേൻ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തി, പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 

മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം അഡീഷണൽ ജില്ലാ ജഡ്ജി (പോക്‌സോ നിയമം) ബഖർ ഷമീം റിസ്‌വിയാണ് ശിക്ഷ വിധിച്ചത്. അങ്കുലിനും വീരനും 45,000 രൂപ വീതവും പരശുരാമനും സുനൈനയ്ക്കും 20,000 രൂപ വീതവും പിഴയും ചുമത്തി. 

Eng­lish Sum­ma­ry: Kil led sev­en-year-old girl and ate her inter­nal organs includ­ing liv­er: Four, includ­ing a cou­ple, get life imprisonment

You may also like this video

Exit mobile version