Site iconSite icon Janayugom Online

കോവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ രംഗത്ത്

കോവിഡ് പരിശോധന നിരക്ക് കുറച്ച നടപടിക്കെതിരെ ലാബുടമകളുടെ സംഘടന രംഗത്ത്. പുതിയ നിരക്കുകള്‍ അംഗീകരിക്കില്ലെന്നും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയും ആന്റിജന് 300 രൂപയും തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കുമെന്നും തീരുമാനത്തിനെതിരെ ഈ മാസം 14ന് ഡിഎംഒ ഓഫീസ് ഉപരോധിക്കുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനഃക്രമീകരിച്ച് ആരോഗ്യ വകുപ്പിന്റ ഉത്തരവ് വരുന്നത്.

സർക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാനാകു. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1,225 രൂപ, ആര്‍ടി ലാമ്പ് 1,025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.

eng­lish summary;Lab own­ers on the look­out for low­er rates for code testing

you may also like this video;

Exit mobile version