ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടസമയത്ത് ബസിൽ മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം. മലയിടുക്കിൽ നിന്ന് വൻതോതിൽ മണ്ണും പാറക്കെട്ടുകളും അടർന്ന് ഒരു സ്വകാര്യ ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ഇതുവരെ ഒരു കുട്ടിയെയും മൂന്ന് മുതിർന്നവരെയും ബസിന് അകത്തുനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
ഹിമാചലിലെ ബിലാസ്പൂരിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; 15 പേര്‍ മരിച്ചു

