പശുക്കളും അവയുടെ ചാണകവും മൂത്രവും രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും വലിയ സാധ്യതകളാണുള്ളതെന്നും, ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുമെന്നും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസ്താവനയെ പിന്തുണയ്ക്കാൻ ഡയറി ബ്രാൻഡായ അമുലിന്റെ വിജയത്തെക്കുറിച്ചും ശിവരാജ് സിങ് ചൗഹാൻ ചൂണ്ടിക്കാണിച്ചു. ഭോപ്പാലിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ ഒന്നാം വാർഷിക സമ്മേളത്തില്‍ സംസാരിക്കെവെയാണ് ശിവരാജ് സിങ് ചൗഹാൻ ഇക്കാര്യം അറിയിച്ചത്.
നമ്മള്‍ ഉപയോഗിക്കുന്ന പല സാധനങ്ങളും പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും, മൃതദേഹങ്ങള്‍ സംസ്കരിക്കാനായി ശ്മശാനങ്ങളിൽ വിറകിനു പകരം ചാണകം ചിലയിടത്ത് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുക്കള്‍ക്കായി സര്‍ക്കാര്‍ പശുസംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാൽ ജനങ്ങളുടെ കൂടി സഹകരണമിലലാതെ ഇത് മുന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശുക്കളുടെ സംരക്ഷണത്തിൽ മൃഗഡോക്ടര്‍മാര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും, മൃഗഡോക്ടര്‍മാരും മേഖലയിലെ വിദഗ്ധരും ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary : madhyapradesh cm on cow dung and cow urine