Site iconSite icon Janayugom Online

ദളിതരെ പ്രവേശിപ്പിക്കാത്ത ക്ഷേത്രം തല്ക്കാലം തുറക്കണ്ട; മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടില്‍ ദളിതരെ വിലക്കിയതിന് അടച്ചിട്ട ക്ഷേത്രം തത്ക്കാലം തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. വില്ലുപ്പുറം ക്ഷേത്രം തുറക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. സുധാ സര്‍വ്വേശ്കുമാറാണ് ക്ഷേത്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിക്കാരന് ദേവസ്വം വകുപ്പിനെ സമീപിക്കാമെന്നും കോടതി വ്യക്താമാക്കി. ജസ്റ്റിസ് എസ് വി ഗംഗാപുര്‍വാല, ജസ്റ്റിസ് പി ഡി ആദികേശവാളു എന്നിവരുടെ ഫസ്റ്റ് ബെഞ്ചിന്റേതാണ് ഉത്തരവ്.

ദളിതര്‍ കയറിയതിന് പിന്നാലെയുണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് വരെ നിത്യ പൂജകള്‍ക്കായി ക്ഷേത്രം തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ സുധാ സര്‍വ്വേശ്കുമാര്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തില്‍ ആര്‍ക്കും കയറുന്നതില്‍ വിലക്കില്ലെന്നും ജാതി വിവേചനമില്ലെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു. ആചാരങ്ങള്‍ അനുസരിച്ച് നിത്യ പൂജ മുടങ്ങരുതെന്നുണ്ടെന്നും കോടതി ഹര്‍ജി തള്ളി. തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം ജൂണ്‍ 7നാണ് പൂട്ടി സീൽ ചെയ്തത്.

Eng­lish Sum­ma­ry: Madras High Court Refus­es To Enter­tain Plea Seek­ing Reopen­ing Of Villupu­ram Tem­ple Sealed Over Caste
You may also like this video

Exit mobile version