Site icon Janayugom Online

അസഹിഷ്ണുതയുടെ ഒരുയുഗമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മമതാബാനര്‍ജി

അസഹിഷ്ണുതയുടെ ഒരുയുഗമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി അഭിപ്രായപ്പെട്ടു.ഭരണഘടനാദിനത്തിന്‍റെ തലേദിവസമായ ഇന്നലെ നിയമസഭയില്‍സംസാരിക്കുകയാരുന്നുമമത.

കേന്ദ്രത്തിലെബിജെപിസര്‍ക്കാര്‍കേന്ദ്രഏജന്‍സികള്‍മുഖേനരാജ്യത്തെനിയമന്ത്രിക്കുകയാണെന്നും,അഭിപ്രായപ്പെട്ടു.ഭരണഘടനഅനുസരിച്ച്ജനപ്രതിനിധികള്‍ജനങ്ങളുടെക്ഷേമത്തിനായിപ്രവര്‍ത്തിക്കണം,മതത്തിന്‍റെയോ,സമുദായത്തിന്‍റെയോ,ജാതിയുടേയുോ അടിസ്ഥാനത്തില്‍ഒരുവിഭജനവും,ധ്രുവീകരണവും പാടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഇന്ന്ജനങ്ങളുടെഅവകാശങ്ങള്‍കവര്‍ന്നെടുക്കുകയാണ്കേന്ദ്രസര്‍ക്കാരിനെഉദ്ദേശിച്ച്അവര്‍അഭിപ്രായപ്പെട്ടു.എന്നാല്‍ബംഗാള്‍ഭരിക്കുന്നതൃണമൂല്‍കോണ്‍ഗ്രസ്സര്‍ക്കാര്‍ജനങ്ങളുടെഅവകാശങ്ങള്‍കവര്‍ന്നെടുക്കുകയും,വിദ്യാഭ്യാസമേഖലയെ രാഷട്രീയവത്ക്കരിച്ചും,ബ്യൂറോക്രസിയെ പക്ഷപാതമാക്കിമാറ്റുകയും ചെയ്യുന്നതായി പ്രതിപക്ഷനേതാവ് സുവേന്ദുഅധികാരി പറഞ്ഞു. പ്രതിപക്ഷപര്‍ട്ടിക്ക് വേണ്ടപ്രാധാന്യംനല്‍കുന്നില്ലെന്നും പറഞ്ഞു.

എന്നാല്‍ തന്‍റെ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് അര്‍ഹമായപ്രാതിനിധ്യവും,ബഹുമാനവും നല്‍കുന്നുണ്ടെന്നു സുവേന്ദുവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മമതബാനര്‍ജി പറഞ്ഞു.നിയമസഭയിലെ41കമ്മിറ്റികളില്‍ 9എണ്ണത്തിന്‍റെ അധ്യക്ഷസ്ഥാനംനല്‍കിയിട്ടുണ്ട്.രാഷ്ട്രീയ എതിരാളികളാണെങ്കിലും പരസ്പരം ബഹുമാനം ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു. അതു ജനാധിപത്യത്തിന്‍റെ പ്രവര്‍ത്തനിത്തിന് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

Eng­lish Summary:
Mama­ta Baner­jee said that the coun­try is liv­ing in an era of intolerance

You may also like this video:

Exit mobile version