Site icon Janayugom Online

മാമ്പഴ മോഷണം: സിപിഒ ഷിഹാബ് ബലാ ത്സംഗം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതി

police

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച സംഭവത്തിലെ പ്രതിയായ ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിപിഒ ഷിഹാബ് വി പി ബലാത്സംഗക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗ കേസില്‍ സസ്പെന്‍ഷനിലായിരുന്നു ഷിഹാബ് അടുത്തിടെയാണ് സര്‍വീസില്‍ തിരിച്ച് ജോയിന്‍ ചെയ്യുന്നത്.
കഴിഞ്ഞദിവസം പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചതിനുപിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ കടയില്‍ നിന്നും മാമ്പഴം മോഷ്ടിക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തിനുപിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും, ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാമ്പഴം മോഷ്ടിച്ചതായി കടയുടമ പരാതി നല്‍കിയതിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. 

Eng­lish Sum­ma­ry: Man­go theft case; anoth­er case against the police official

You may like this video also

Exit mobile version