Site icon Janayugom Online

കണ്ണൂരില്‍ മാവോയിസ്റ്റുകളുമായി രണ്ട് തവണ ഏറ്റുമുട്ടല്‍ നടന്നു, തിരച്ചില്‍ തുടരുന്നുവെന്ന് ഡിഐജി

കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ ഇന്നലെ രണ്ടുതവണ മാവോയിസ്റ്റുമായി ഏറ്റുമുട്ടലുണ്ടായെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. ആരും കസ്റ്റഡിയില്‍ ഇല്ലെന്നും തിരച്ചില്‍ തുടരുമെന്നും ഡിഐജി പറഞ്ഞു. രാവിലെ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രാത്രി പത്ത് മണിയോടുകൂടിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് പിന്നാലെ പൊലീസും വെടിവെയ്ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും ഡിഐജി പറഞ്ഞു. എട്ട് പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തു. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും ATS ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു. മാവോയിസ്റ്റ് സംഘം പരുക്കേറ്റയാളെയും കൊണ്ട് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്.

Eng­lish Sum­ma­ry: Maoist Clash in Kannur
You may also like this video

Exit mobile version